അപ്പുവും ബസ് മുതലാളിമാരും : ഒരു നെറ്റ് ന്യൂട്രാലിറ്റി കഥ
www.thoolikaforever.blogspot.com #SaveTheInternet സാങ്കേതിക വിവരങ്ങൾക്ക് കടപ്പാട് : അരവിന്ദ് രവി സുലേഖ (പരിഭാഷകര്: പൈറേറ്റ് പ്രവീണ്‍, ബാലശങ്കര്‍, അക്ഷയ് എസ് ദിനേശ്, രൺജിത്ത് സിജി.) Via doolnews പട്ടണത്തില്‍ നിന്നും ഒരു മണിക്കൂര്‍ ദൂരെയായി പൊട്ടിപൊളിഞ്ഞ മണ്‍പാതയുടെ സൈഡിലെ വരവില്‍പ്പുഴ ബസ് സ്റ്റോപ്പിന് പറയത്തക്കതായി പ്രത്യേകതകളൊന്നുമില്ലായിരുന്നു. അടുത്തായി വീടുകളോ കടകളോ ഉണ്ടായിരുന്നില്ല. പാടങ്ങള്‍ക്കപ്പുറത്തായി നടക്കാവുന്ന ദൂരത്തില്‍ നാല് ഗ്രാമങ്ങളുണ്ടായിരുന്നു. പട്ടണത്തില്‍ ജോലിയുള്ള ഗ്രാമവാസികളെക്കൊണ്ട് പോകാന്‍ രാവിലെയും വൈകുന്നേരവും ആറ് ബസ്സുകള്‍ അവിടെ നിര്‍ത്തിയിരുന്നു. അങ്ങനെ ഒരു രാവിലെയാണ് യാത്രക്കാര്‍ അപ്പുവിനെ ആദ്യമായി കാണുന്നത്. അടുത്ത ഗ്രാമങ്ങളിലൊന്നില്‍ നിന്ന് വന്ന കൗമാരപ്രായക്കാരനായ അവന് കുറച്ച് ചായക്കപ്പുകള്‍ ഒരു പരന്ന പാത്രത്തില്‍ ചുമന്നുകൊണ്ടു് വന്നതായിരുന്നു. അവനെ നോക്കിയവരോടെല്ലാം അവന് ‘അഞ്ചു രൂപ’ എന്നു് പറഞ്ഞുകൊണ്ടിരുന്നു. ആദ്യ ദിവസം അവന് പതിനൊന്നു് ഗ്ലാസ് ചായ വിറ്റു, കാലിക്കപ്പും പാത്രവും ചായക്കടക്കാരനായ സഞ്ചയിനെ തിരികെ ഏല്‍പ്പിച്ചു. മൂന്നാഴ്ചകള്‍ക്ക് മുമ