ബീഫ്‌ വിവാദം രാഷ്ട്രീയം വീണ്ടും കൊഴുക്കുമ്പോൾ : സങ്കികളും ഗോമാതാവും


ബി.ജെ.പി സർക്കാർ ബീഫ്‌ നിരോധിച്ചത്‌ തികച്ചും ജനധിപത്യ വിരുദ്ധ നടപടിയാണ്. മാട്ടിറച്ചി കഴിക്കാൻ ഇഷ്ടമില്ലാത്ത ഒരാളുടെ വായിലേക്ക്‌ മാട്ടിറച്ചി കുത്തികയറ്റുന്നത്‌ തീർച്ചയായും ജനാധിപത്യവിരുദ്ധമാണ്‌, മാട്ടിറച്ചി കഴിക്കുന്നവർക്ക്‌ അത്‌ കഴിക്കാനുള്ള അവകാശവും സ്വാതന്ത്ര്യവും ബലം പ്രയോഗിച്ചൊ നിയമം മൂലമോ തടയുന്നതും നിയമവിരുദ്ധം തന്നെയാണ്‌.
എന്ത്‌ കഴിക്കാണമെന്നുള്ള അവകാശം നമ്മിൽ നിന്ന് തട്ടിതെറിപ്പിക്കാൻ നോക്കുന്ന ഫാഷിസം അനുവദിച്ച്‌ കൊടുക്കാനാവില്ല. ബീഫ്‌ നിരോധിക്കുമ്പോൾ ബീഫ്‌ കഴിച്ച്‌ തന്നെ പ്രതിഷേതം അറിയിക്കണം. ബീഫ്‌ സമരത്തിന്റെ ചില ചരിത്രപരമായ പ്രാധാന്യം നമുക്ക്‌ പരിശോധിക്കാം. പ്രതിഷ്ഠാകർമ്മം ചെയ്യുവാൻ അബ്രാഹ്മണർക്ക്‌ അധികാരമില്ലെന്ന വാദത്തിനെതിരെ പ്രതിഷ്ഠാകർമ്മം ചെയ്താണ്‌ ശ്രീ നാരായണ ഗുരു പ്രതികരിച്ചത്‌. വിധവകളെ വിവാഹം ചെയ്യരുതെന്ന യാഥാസ്ഥിതിക നിയമത്തെ വിധവകളെ വിവാഹം കഴിച്ചാണ്‌ എം.ആർ.ബിയും കൂട്ടരും വി.ട്ടി. ഭട്ടതിരിപാടിന്റെ നേതൃത്വത്തിൽ ചെറുത്തത്‌. ഉപ്പ്‌ കുറുക്കരുതെന്ന നിയമത്തിനെതിരെ നാം ഉപ്പ്‌ കുറുക്കിയത്‌ പോലെ, ബീഫ്‌ കഴിക്കരുതെന്ന നിയമത്തിനെതിരെ നാം ബീഫ്‌ കഴിച്ചും പങ്ക്‌ വച്ചും പ്രതികരിക്കുന്നു.
ജനാധിപത്യ സംരക്ഷണ നടപടിയല്ല മുസ്ലീം പ്രീണനം ആണെന്ന് പറയുന്നവർ അറിയേണ്ട ചില കാര്യങ്ങളുണ്ട്‌. മാട്ടിറച്ചി നിരോധനം വേണ്ടന്ന് പറയുന്നത്‌ മുസ്ലീം പ്രീണന നടപടി ആണെങ്കിൽ ഏറ്റവും വലിയ മുസ്ലീം പ്രീണനവാദി ഒരു ബി.ജെ.പികാരൻ ആണ്‌. ഗൊവ ഭരിക്കുന്ന ബി.ജെ.പി മുഖ്യമന്ത്രി. പുള്ളിക്കാരൻ പ്രഖ്യാപിച്ച്‌ കഴിഞ്ഞല്ലൊ നിരോധിക്കില്ലെന്ന്. നിരോധിച്ചാൽ, മാട്ടിറച്ചി കഴിക്കുന്ന ക്രൈസ്തവർക്ക്‌ നിർണ്ണയക സ്വാധീനമുള്ള ഗോവയിൽ അടുത്ത തിരഞ്ഞെടുപ്പിൽ ബി.ജെ.പി. നിലം തൊടില്ല. ഗോമാതാവിനെക്കാൾ വലുതാണ്‌ ഗോകൻ ഭരണമെന്ന് തെളിയിച്ച പുള്ളിക്കാരനല്ലെ ഏറ്റവും വലിയ വർഗ്ഗീയവാദി, മുസ്ലീം പ്രീണനവാദി..
ബീഫ്‌ നിരോധനവും ഹൈന്ദവതയും : ഹൈന്ദവ സന്യാസത്തിന്റെ ഉജ്ജ്വല മാതൃകയായി സംഘപരിവാർ പോലും അംഗീകരിക്കുന്ന സ്വാമി വിവേകാനന്ദൻ ധാരളം മത്സ്യ മാംസാദികൾ ഭക്ഷിച്ചിരുന്നു. ഹൈന്ദവ സന്ന്യാസിമാർ മത്സ്യ മാംസാദികൾ കഴിക്കരുതെന്ന നിയമം ഉണ്ടായിരുന്നെങ്കിൽ, തീർച്ചയായും വിവേകാനന്ദനും അത്‌ ആഹരിക്കില്ലായിരുന്നല്ലോ?
ഹൈന്ദവ പാരമ്പര്യത്തിന്റെ പ്രമാണ ഗ്രന്ഥങ്ങളിലും ഗോമാതാവിനെ തിന്നുന്ന 'മക്കൾ' ഉണ്ടെന്നതാണ്‌ വിരോധാഭാസം. ഋ ഗ്വേദത്തിലെ പത്താം മണ്ഡലത്തിലെ ഒരു സൂക്തത്തിൽ ഇന്ദ്രൻ ഇങ്ങനെ പ്രസ്താവിക്കുന്നു. "അവർ എനിക്ക്‌ വേണ്ടി മുന്നൂറ്‌ പശുക്കളെ അറുത്ത്‌ വേവിച്ചിരിക്കുന്നു." - ഇതേ മണ്ഡലത്തിലെ മറ്റൊരു സൂക്തത്തിൽ 'വാളു കൊണ്ട്‌ അറുത്തോ മഴുകൊണ്ട്‌ അടിച്ചോ പശുവിനെ കൊല്ലാം' ഇതിൽ നിന്നും ഋ ഗ്വേദത്തെ പ്രമാണമായി അംഗീകരിക്കുന്ന ഒരു ഹിന്ദുവിനും പശുവിനെ കൊല്ലുന്നതും തിന്നുന്നതും ഭാരതീയ പാരമ്പര്യത്തിനു നിരക്കാത്തതാണെന്ന് വാദിക്കാനാവില്ല.
അതുപോലെ വേദങ്ങളെ ആധാരമാക്കി ചെയ്യേണ്ട കാര്യങ്ങളെ വിശദീകരിക്കുന്ന ഋഷി പ്രോക്ത ഗ്രന്ഥങ്ങളാണ്‌ ധർമ്മസൂത്രങ്ങൾ. അതിലേറ്റവും പ്രധാനപെട്ട ആപസ്തംബ ധർമ്മസൂത്രത്തിൽ ഇങ്ങനെ പറയുന്നു. "പശുവും കാളയും വിശുദ്ധമാകുന്നു. അതുകൊണ്ട്‌ അവയെ ഭക്ഷിക്കേണ്ടതാണ്‌"
വൈദിക യജ്ഞകർമ്മാനുഷ്ഠാനങ്ങളെ വിശദമായി പ്രതിപാദിക്കുന്ന ഗദ്യസ്വഭാവത്തോടു കൂടിയ വൈദിക സാഹിത്യമാണ്‌ ബ്രാഹ്മണങ്ങൾ - ഇതിൽ അങ്ങേയറ്റം ആധികാരികതയുള്ള തൈത്തിരീയ ബ്രാഹ്മണ്യത്തിൽ ഏതേത്‌ ദേവതകൾക്ക്‌ ഏത്‌ തരം പശുക്കളേയും കാളകളേയുമാണ്‌ അറുത്ത്‌ ഹോമിക്കേണ്ടതെന്ന് വിവരിച്ചിട്ടുണ്ട്‌. പൊക്കം കുറഞ്ഞ കാള വിഷ്ണുവിന്‌, വളഞ്ഞ്‌ തൂങ്ങി കിടക്കുന്ന കൊമ്പുകളും നെറ്റത്ത്‌ ചുറ്റിയുള്ളതുമായ കാള ഇന്ദ്രന്‌, കറുത്ത കാള പുഷാവിന്‌, ചുവന്ന കാള രുദ്രന്‌ എന്നിങ്ങനെ പോണു വിവരണങ്ങൾ..ഇതേ ബ്രാഹ്മണ്യത്തിൽ തന്നെ പഞ്ചസരദീയ സേവ എന്ന യജ്ഞക്രിയയിൽ 17 പശുകുട്ടികളേയും 17 കാളകുട്ടികളേയും കുരുതി കഴിക്കണമെന്നും പറയുന്നുണ്ട്‌.
ഉപനിഷത്തുകളിലേക്ക്‌ വന്നാൽ, ഏറ്റവും വലിയ ഉപനിഷത്തായ ബൃഹ ദാരണ്യകത്തിൽ സൗന്ദര്യവും ആരോഗ്യവും ആയുസ്സും വേദഗ്രഹണ സാമർത്ഥ്യവുമുള്ള സന്താനങ്ങൾ ഉണ്ടാവാൻ, ദമ്പതികൾ ഗോമാംസം നെയ്യിൽ വറുത്ത്‌ ചോറുമായി ചേർത്തുരുട്ടി കഴിക്കണമെന്ന നിർദ്ദേശങ്ങൾ കാണാം. രാമായണവും മഹാഭാരതവും ഗോ ഹിംസയേ തെറ്റായി കാണുന്നില്ലെന്നത്‌ മാത്രമല്ല, പ്രോത്സാഹിപ്പിക്കുന്നുമുണ്ട്‌.
ഋഗ്വേത ഋഷി മുതൽ സ്വാമി വിവേകാന്ദൻ വരെ ഉൾപെടുന്ന മഹിത മാനവരിലൂടെ അവതരിക്കപ്പെട്ടതും, പ്രചുര പ്രചാരം നേടിയതുമായ വ്യാസവിശാല ഹൈന്ദവ പാരമ്പര്യത്തെ മാനിക്കുന്ന ഒരു ഹിന്ദുവിനും മാട്ടിറച്ചിയോ ഗോഹത്യയോ നിരോധിക്കേണ്ട കൊടും പാതകമാണെന്ന ഹിന്ദു രാഷ്ട്രവാദികളുടെ നിലപാടിനെ അനുമോദിക്കാനാവില്ല. എന്ത്‌ കൊണ്ടെന്നാൽ അവരുടെ ഹൈന്ദവ പാരമ്പര്യം ഗോദ്‌സേയിലൂടെ ആരംഭിച്ചതാണല്ലോ?

Comments

Popular posts from this blog

മാവോ ചിന്തകള്‍

അപ്പുവും ബസ് മുതലാളിമാരും : ഒരു നെറ്റ് ന്യൂട്രാലിറ്റി കഥ